പന്തീരാങ്കാവ് യു എ പി എ കേസ്; അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്


കൊച്ചി: പന്തീരാങ്കാവ് യു എ പി എ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ ഐ എ സമർപ്പിച്ച ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. തെളിവുകൾ പരിശോധിക്കാതെയാണ് എൻ ഐ എ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കേസിൽ യു എ പി എ ചുമത്താൻ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പ്രതികൾ കോടതിയെ അറിയിച്ചത്. 2019 നവംബർ രണ്ടിനാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനെയും, താഹ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

നിരോധിത സംഘടനയിൽ പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ യു എ പി എ ചുമത്തിയത്. തുടർന്ന് കേസ് എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു. സെപ്തംബർ ഒമ്പതിനാണ് കോടതി കർശന ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക