വാക്ക് പാലിച്ച് ജയസൂര്യ; സജ്നയുടെ ബിരിയാണിക്കട തുടങ്ങി


കൊച്ചി: ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ലൈവില്‍ പൊട്ടിക്കരഞ്ഞ സജ്‌ന ഷാജി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ മലയാളികള്‍ മറന്നുകാണില്ല. തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമായിരുന്നു സജന ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും സജന വീഡിയോ വഴി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ സജ്‌നയ്ക്ക് സഹായവാഗ്ദാനവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. നടന്‍ ജയസൂര്യയും സജ്‌നയ്ക്ക് ആവശ്യമായ സഹായം ചെയ്യാമെന്ന് പ്രഖ്യാപിച്ചിരുന്നു. സജ്നയ്ക്ക് ഒരു ഹോട്ടല്‍ തുടങ്ങാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നായിരുന്നു ജയസൂര്യ പറഞ്ഞത്.

ഈ വാക്ക് പാലിച്ചിരിക്കുകയാണ് ജയസൂര്യ. സജ്‌നയുടെ ഹോട്ടലായ സജ്‌ന കിച്ചണ്‍ ജയസൂര്യ ഉദ്ഘാടനം ചെയ്തു. നേരത്തെ സജ്‌നയുടെ ലൈവിന് പിന്നാലെ ആരോപണങ്ങളുമായി ചിലര്‍ രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സജന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക