എനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി; യാത്ര സ്വന്തം താത്പ്പര്യമനുസരിച്ച്, ദീപക്ക് കോടതിയില്‍ മൊഴി നല്‍കി


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെ പയ്യോളി കോടതിയിലെത്തിച്ച് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. 2022 ജൂണ്‍ ആറിനാണ് ദീപകിനെ കാണാതായത്. വീട്ടുകീരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസമാണ് ഇയാളെ ഗോവയില്‍ നിന്നും കണ്ടെത്തിയത്.

സ്വന്തം താത്പ്പര്യമനുസരിച്ചാണ് യാത്ര പോയതെന്ന് ദീപക്ക് കോടതിയില്‍ മൊഴി നല്‍കി. തനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി എന്നായിരുന്നു കഴിഞ്ഞ ദിവസം ഗോവയിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തോടും ദീപക് പറഞ്ഞിരുന്നത്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമെല്ലാമായി താമസിച്ച് ജോലി ചെയ്ത് കിട്ടുന്ന വരുമാനമുപയോഗിച്ചാണ് ഇയാള്‍ ഭക്ഷണം കഴിക്കുകയും യാത്ര ചെയ്യുകയും ചെയ്തിരുന്നതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.


2022 ജൂണ്‍ ആറിനാണ് ദീപകിനെ കാണാതായത്. വീട്ടുകീരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസമാണ് ഇയാളെ ഗോവയില്‍ നിന്നും കണ്ടെത്തിയത്.


2022 ജൂലായ് 17 ന് കൊയിലാണ്ടി കോടിക്കല്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയൂരില്‍ നിന്നു കാണാതായ ദീപക്കിന്റേതെന്ന് കരുതി 19നാണ് സംസ്‌കരിച്ചത്. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍, സ്വര്‍ണ്ണകടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ മൃതദേഹമാണ് സംസ്‌കരിച്ചതെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഗോവയിലെ പനാജിയില്‍ നിന്നാണ് ദീപക്കിനെ കണ്ടെത്തിയത്.