Tag: kodiyeri balakrishnan

Total 9 Posts

‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’; അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ ആദരമര്‍പ്പിച്ച് മലയാളികള്‍ (വീഡിയോ കാണാം)

ദോഹ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് വേദിയില്‍ ആദരം. ‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’ എന്ന കുറിപ്പോടെയുള്ള കോടിയേരിയുടെ ചിത്രം ഉയര്‍ത്തി ഒരുകൂട്ടം മലയാളികളാണ് പ്രിയനേതാവിന് ആദരമര്‍പ്പിച്ചത്. ബെല്‍ജിയവും മൊറോക്കോയും തമ്മില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടെയാണ് ഗ്യാലറിയില്‍ കോടിയേരി ബാലകൃഷ്ണന്റെ പുഞ്ചിരി വിരിഞ്ഞത്. തലശ്ശേരിയില്‍ നിന്നും കൊച്ചിയില്‍ നിന്നും പോയ

പ്രിയ സഖാവിന് കണ്ണീരോടെ കേരളത്തിന്റെ യാത്രാമൊഴി; കോടിയേരിയ്ക്ക് പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെ അന്ത്യ വിശ്രമം

കണ്ണൂര്‍: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം. മൃതദേഹം പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു. ഇ.കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. കുടുംബാഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‌ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച

”പത്തുവര്‍ഷക്കാലം ഞങ്ങള്‍ ഒന്നിച്ച് നിയമസഭയിലിരുന്നു, കോടിയേരിയുടെ വേര്‍പാട് എന്നെ സംബന്ധിച്ച് വ്യക്തിപരമായ നഷ്ടമാണ്” കോടിയേരിയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പേരാമ്പ്ര മുന്‍ എം.എല്‍.എ കെ.കുഞ്ഞഹമ്മദ് മാസ്റ്റര്‍

സഖാവ് കോടിയേരിയുടെ വേര്‍പാട് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല, കേരളത്തിലെ ജനകോടികളാകെ വളരെ വേദനയോടുകൂടിയാണ് ഓര്‍ക്കുന്നത്. കാരണം കേരളത്തില്‍ ഏറ്റവും വലിയ പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നു. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. ജനോപകാരപ്രദമായ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു. അതുപോലെ ലോകത്തില്‍ എവിടെയായിരുന്നാലും മര്‍ദ്ദിത വിഭാഗത്തിന്റെ കൂടെ നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ഭരണാധികാരികളുടെ വിലയ കടന്നാക്രമണത്തിന് ഇരയാവുന്നത്. അത്തരം

മുദ്രാവാക്യം വിളികളോടെ പ്രിയ സഖാവിനെ കാണാനാവരെത്തി, തലശ്ശേരി ടൗണ്‍ ഹാള്‍ സാക്ഷിയായത് വികാരനിര്‍ഭര നിമിഷങ്ങള്‍ക്ക്; ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശത്തിന് വെക്കും, സംസ്‌കാരം നാളെ പയ്യാമ്പലം ബീച്ചിലെ ശ്മശാനത്തില്‍

കണ്ണൂര്‍: സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി തലശ്ശേരിയില്‍ എത്തിച്ചപ്പോള്‍ അതിവൈകാരിക നിമിഷങ്ങള്‍ക്കാണ് സാക്ഷിയായത്. വന്‍ ജനപ്രവാഹമാണ് ടൗണ്‍ ഹാളില്‍ കോടിയേരിയെ ഒരു നോക്ക് കാണാനായി എത്തിചേര്‍ന്നിരിക്കുന്നത്. മുദ്രാവാക്യം വിളികളോട് കൂടി, വികാരഭരിതമായാണ് കോടിയേരിയുടെ മൃതദേഹത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു; അന്ത്യോപചാരമര്‍പ്പിക്കാന്‍ തലശേരിയിലേക്ക് ജനപ്രവാഹം

കണ്ണൂര്‍: സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സിലാണ് മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചു. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.

‘അദ്ദേഹത്തിന്റെ കുടുംബത്തെയും സി.പി.എം സഖാക്കളെയും എന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുന്നു’; ചെന്നെയിലെ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരി ബാലകൃഷ്ണന് ആദരമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍

ചെന്നൈ: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അന്ത്യം സംഭവിച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തിയാണ് കോടിയേരിക്ക് ആദരമര്‍പ്പിച്ചത്. ഇരുവരും തമ്മില്‍ രാഷ്ട്രീയത്തിന് അതീതമായ സൗഹൃദമാണ് ഉണ്ടായിരുന്നത്. കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെയും സി.പി.എം സഖാക്കളെയും തന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുന്നു എന്ന് ആശുപത്രിയിലെത്തിയ

‘സഖാവിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകി, വർഗീയത ആപത്ഘട്ടത്തിൽ നിൽക്കുന്ന സമയത്തെ അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടം’; കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ

പേരാമ്പ്ര: സമരമുഖത്ത് പതറാതെ അടിയുറച്ചു നിന്ന നേതാവിനെയാണ് കോടിയേരിയുടെ മരണത്തോടെ പാർട്ടിക്ക് നഷ്ടമായതെന്ന് ടി.പി രാമകൃഷ്ണൻ എം.എൽ.എ. അസുഖ ബാധിതനായി ചെന്നെെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും രോഗമുക്തനായി ഊർജ്ജലനായി അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷയിലായിരുന്നു ഞാൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകരെല്ലാം. എന്നാൽ ഇനി തങ്ങൾക്കിടയിലേക്ക് സഖാവ് തിരിച്ച് വരില്ലെന്നത് ഏറേ വേദനയോടെയാണ് കേട്ടത്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം: ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മാറ്റിയതായി ഡി.സി.സി പ്രസിഡന്റ്

പേരാമ്പ്ര: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച ജില്ലയില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിയതായി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാര്‍ അറിയിച്ചു. ഗാന്ധിജയന്തി ദിനാചരണം പുഷ്പാര്‍ച്ചന മാത്രമായി ചുരുക്കണമെന്ന് അദ്ദേഹം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്.

error: Content is protected !!