മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ.കെ.രാഗേഷിനെ നിയമിച്ചു


തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിച്ചു. മുൻ രാജ്യസഭാംഗവും സിപിഐഎം സംസ്ഥാന സമിതി അംഗവുമാണ് രാഗേഷ്. ദേശീയ തലത്തിൽ നടന്ന കർഷക സമരത്തിൽ സജ്ജീവ സാന്നിധ്യമായിരുന്നു. കർഷക സംഘം നേതാവ് കൂടിയാണ് അദ്ദേഹം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ദിനേശൻ പുത്തലത്തും പ്രസ് സെക്രട്ടറിയായി പി എം മനോജും തുടർന്നേക്കും. പുതുമുഖങ്ങളുടെ നീണ്ട നിരയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റേത്.

മന്ത്രിസഭയുടെ കാര്യത്തിലും ഞെട്ടിക്കുന്ന സസ്പെൻസ് നൽകിയാണ് സർക്കാർ വ്യത്യസ്തമാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് ഉച്ചതിരിഞ്ഞ് 3:30ന് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള പന്തലിൽ നടക്കും.കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം. ആളുകളുടെ എണ്ണം പരമാവധി കുറച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.