രാവിലെ കാപ്പിയുണ്ടാക്കാനായി അടുക്കളയില്‍ പോയിട്ട് ഏറെനേരമായിട്ടും തിരികെവന്നില്ല, പിന്നെ കാണുന്നത് ചോരയിൽ കുളിച്ച നിലയിൽ; തിരുവല്ലയില്‍ അങ്കണവാടി അധ്യാപിക കഴുത്തറുത്ത് മരിച്ചനിലയില്‍


തിരുവല്ല: കുറ്റപ്പുഴയില്‍ അങ്കണവാടി അധ്യാപിക കഴുത്തറുത്ത് മരിച്ചനിലയില്‍. പുതുപ്പറമ്പില്‍ മഹിളാമണിയെയാണ് ഞായറാഴ്ച രാവിലെ 6.45-ഓടെ വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അറുപത് വയസാണ്.

മഹിളാമണിയും ഭര്‍ത്താവ് ശശിയുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ആറുമണിക്ക് എഴുന്നേറ്റ മഹിളാമണി കാപ്പിയുണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കാണാതിരുന്നതോടെ ഭര്‍ത്താവ് അടുക്കളയില്‍ എത്തിയപ്പോളാണ് മഹിളാമണിയെ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍തന്നെ അടുത്തവീട്ടിലെ ബന്ധുക്കളുടെ സഹായത്തോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മഹിളാമണിയുടെ മകന്‍ ബഹ്‌റൈനിലും മകള്‍ കൊച്ചിയിലുമാണ് താമസം. മൂന്നാഴ്ച മുമ്പ് മഹിളാമണിക്ക് കോവിഡ് ബാധിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് അസുഖം ഭേദമായത്. കോവിഡ് ബാധിച്ചതിന് ശേഷം ഇവര്‍ ചെറിയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ഇതിന് ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍ മറ്റുകുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക പ്രശ്‌നങ്ങളോ ഇല്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.

Summary: Anganwadi Teacher Found Dead With Her Throat Slit In Thiruvalla. in the morning she went to the kitchen to make coffee and didn’t come back for a long time. After that she lying in the kitchen with full of blood.