സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; ഡബ്ല്യു.ഐ.പി.ആര്‍ മാനദണ്ഡത്തില്‍ മാറ്റം; വിശദാംശങ്ങൾ ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ഡബ്ല്യു.ഐ.പി.ആര്‍ ഏഴില്‍ നിന്ന് എട്ട് ആക്കി മാറ്റി. ഇതോടെ കൂടതല്‍ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിലവില്‍ ഓരോ മേഖലകളിലും നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നത്. ആയിരം പേര്‍ ജനസംഖ്യ ഉള്ള സ്ഥലങ്ങളില്‍ ഏഴ് പേര്‍ക്ക് രോഗം വന്നാല്‍ നിയന്ത്രണങ്ങള്‍ എന്നായിരുന്നു നിലവിലെ സ്ഥിതി. എന്നാല്‍ ഇത് എട്ടാക്കി മാറ്റാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്.

ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കര്‍ഫ്യുവും പ്രഖ്യാപിച്ചതിന് ശേഷമുള്ള സര്‍ക്കാരിന്റെ പ്രധാനപ്പട്ടെ പ്രഖ്യാപനമാണ് ഡബ്ല്യു ഐ പി ആര്‍ ഏഴില്‍ നിന്ന് എട്ട് ആക്കി മാറ്റിയത്. അതേസമയം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം.