സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമർദ്ദനം; കോഴിക്കോട് യുവതിയേയും മക്കളേയും ഇറക്കിവിട്ടതായി പരാതി


കോഴിക്കോട്: സ്ത്രീധനം നൽകിയില്ലെന്ന പേരില്‍ യുവതിയേയും കുട്ടികളേയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. മാനന്തവാടി സ്വദേശിനി സൈഫുന്നിസയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. തിരികെയെത്തിയ യുവതിയെ ഭർതൃ വീട്ടുകാർ ക്രൂരമായി ഉപദ്രവിക്കുകയും മർദ്ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് എം.ഇ.എസ് കോളജില്‍ ബിരുദ പഠനത്തിനെത്തിയ സൈഫുന്നീസ ഓട്ടോഡ്രൈവറായ മുസ്തഫയെ പരിചയപ്പെടുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിച്ചിരുന്നതായി സൈഫുന്നിസ പറയുന്നു. രണ്ട് വയസ്സും നാലരവയസ്സും പ്രായമായ കുട്ടികളേയും സൈഫുന്നിസയേയും കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ കൊണ്ട് വിടാമെന്ന പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി വൈത്തിരിയിൽ ഇറക്കിവിട്ടതായിട്ടാണ് പരാതി.

വസ്ത്രങ്ങളും മറ്റും എടുക്കാനായി പൊലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിന്‍റെ സഹോദരന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് മുമ്പും ഗാര്‍ഹിക പീഡനത്തിന് സൈഫുന്നീസ പരാതി നല്‍കിയിട്ടുണ്ട്.