ഡി കാറ്റഗറിയിൽ കൂടുതൽ ഇളവുകൾ; മേപ്പയ്യൂർ, ചങ്ങരോത്ത്, കൂത്താളി, കീഴരിയൂർ, കായണ്ണ പഞ്ചായത്തുകളാണ് ഡി കാറ്റഗറിയിൽ, ഇളവുകൾ നോക്കാം


പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഓരോ മേഖലകളിലെയും ടി പി ആര്‍ അടിസ്ഥാനമാക്കിയാണ് ഇളവുകള്‍ അനുവദിക്കുക. പുതിയ മാര്‍ഗ നിര്‍ദേശ പ്രകാരം കാറ്റഗറി ഡി യിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദമുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുക. ടി പി ആര്‍ അനുസരിച്ച് പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകള്‍ ഡി കാറ്റഗറി ഡി യിലാണ് ഉള്‍പ്പെടുക. കാറ്റഗറി ഡി യില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. അനാവശ്യത്തിന് പുറത്തിറങ്ങിയാല്‍ നിയമ നടപടി സ്വീകരിക്കും

പേരാമ്പ്ര മേഖലിലെ കാറ്റഗറി ഡി യില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും, കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി പി ആര്‍ നിരക്കും:

1 – കൂത്താളി 17.7 %

2 ചങ്ങരോത്ത് 21.1 %

3 കായണ്ണ 25.2 %

4 മേപ്പയ്യൂര്‍ 16.4 %

5 കീഴരിയൂര്‍ 22 %

അനുവദിക്കപ്പെട്ടത്

  • ഈ പ്രദേശങ്ങളില്‍ ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള ആവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രം. (രാവിലെ 7:00 മുതല്‍ വൈകീട്ട് 8:00 വരെ).
  • ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം.
  • എല്ലാ തരത്തിലുള്ള നാഷണലൈസ്ഡ്/ സഹകരണ/ ഷെഡ്യൂള്‍ഡ് ബാങ്കുകളും 25% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് ദിവസവും പ്രവര്‍ത്തിക്കാം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്. ഒരേ സമയം രണ്ട് ഇടപാടുകാരെ മാത്രമേ ബാങ്കില്‍ പ്രവേശിക്കാന്‍ പാടുള്ളൂ.
  • ആവശ്യ ഔഷധ നിര്‍മ്മാണം, സാനിറ്ററി, വസ്തുക്കള്‍, ഓക്സിജന്‍, ആശുപത്രി ഉപകരണങ്ങള്‍, ആശുപത്രിയിലേക്കും ഫാര്‍മസികളിലേക്കും ആവശ്യമായ എല്ലാ ഉപകരണങ്ങളുടെയും നിര്‍മ്മാണ-വിതരണ യൂണിറ്റുകള്‍, ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണ വിതരണ യൂണിറ്റുകള്‍, കൃഷി ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ വലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ യൂണിറ്റുകള്‍, കാലിത്തീറ്റ, വളര്‍ത്തു മൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും തീറ്റകള്‍ വില്‍ക്കുന്ന കടകള്‍, കയറ്റുമതി യൂണിറ്റുകള്‍ പ്രതിരോധ മേഖലയിലേക്കും ശാസ്ത്ര സാങ്കേതിക മേഖലയിലേക്കും ആവശ്യമായ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നിര്‍മ്മാണ വിതരണ യൂണിറ്റുകള്‍, എന്നിവയും ഇവയുടെ പാക്കിംഗിനാവശ്യമായ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും 25% ജീവനക്കാരെ വച്ച് പ്രവര്‍ത്തനം നടത്താവുന്നതാണ്.
  • എം എസ് എം ഇ യൂണിറ്റുകള്‍ 25% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി.
  • കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ മിനിമം ആളെ വെച്ച് നടത്താവുന്നതാണ്.