കൂട്ടുകാർക്കൊപ്പം കുളിക്കാ‌നെത്തിയത് അന്ത്യയാത്രയായി; ബാലുശ്ശേരിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ


ബാലുശ്ശേരി: കൂട്ടുകാർക്കൊപ്പം കുളിക്കാൻപോയപ്പോൾ ഒഴുക്കിൽപെട്ട് മരിച്ച മിഥിലാജിന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല അതൊരു ദുരന്തക്കയമായി മാറുമെന്ന്. ബാലുശ്ശേരി കോട്ട നട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് ഇന്നലെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്.

കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു ബാലുശ്ശേരി ഹൈസ്‌ക്കൂളിന് സമീപം ഉണ്ണൂലമ്മല്‍ കണ്ടി നസീറിന്റെ മകന്‍ മിഥിലാജ്. എന്നാൽ പുഴയില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ഒഴുക്കിൽപെടുകയായിരുന്നു. 20 മണിക്കൂറോളം നടത്തിയ തെരച്ചിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Also read- ബാലുശ്ശേരിയിൽ പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മിഥിലാജ് മുങ്ങിപ്പോയ ഭാഗത്തുനിന്നും ഏകദേശം നൂറുമീറ്റര്‍ ദൂരെ വെള്ളത്തിനടിയില്‍ തങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. എൻ.ഡി.ആർ.എഫ്, നരിക്കുനിയിൽ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം, കൂരാച്ചുണ്ട് അമീന്‍ റെസ്‌ക്യൂ, സ്‌കൂബ ടീം, ഓമശ്ശേരി കര്‍മ, തുടങ്ങിയ സന്നദ്ധ സംഘങ്ങള്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.