നെഞ്ചുവേദനയുമായി സ്വയം ബൈക്ക് ഓടിച്ച് ആശുപത്രിയില്‍ എത്തി; താമരശ്ശേരിയില്‍ മത്സ്യവ്യാപാരി പരിശോധനയ്ക്കിടെ മരിച്ചു


താമരശ്ശേരി: നെഞ്ചുവേദനയുണ്ടായിട്ടും സ്വയം ബൈക്ക് ഓടിച്ച്‌ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിയ മത്സ്യവ്യാപാരി പരിശോധനകള്‍ക്കിടെ മരിച്ചു. താമരശ്ശേരി കാരാടിയിലെ മത്സ്യവ്യാപാരി കുടുക്കിലുമ്മാരം അരയറ്റകുന്നുമ്മല്‍ അബ്ബാസ് (58) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ആറോടെയാണ് സംഭവം. അബ്ബാസ് പരിശോധന നടത്തിയ ശേഷം ഇ.സി.ജി എടുക്കുകയായിരുന്നു ഇതിനിടെ ഛര്‍ദിക്കുകയും മരിക്കുകയുമായിരുന്നു.

മരണം സ്ഥിരീകരിച്ച ഡോക്ടര്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് പറഞ്ഞ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടെന്നും മരണം ആശുപത്രിയിലാണെന്നും അസ്വഭാവികതയില്ലെന്നും പറഞ്ഞ് ബന്ധുക്കള്‍ വാക്കേറ്റം നടത്തി. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി. മരണത്തില്‍ അസ്വാഭാവികതയില്ലാത്തതിനാല്‍ പിന്നീട് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഭാര്യമാര്‍: ആസ്യ, സുഹറ. മക്കള്‍: ഷൈജല്‍ റഹ്മാന്‍, മുഹമ്മദ് അദ്‌നാന്‍. മരുമകള്‍: മുഹ്‌സിന.