കാട്ടുപന്നി ആക്രമണം തുടര്‍ക്കഥയാവുന്നു; പേരാമ്പ്ര എസ്‌റ്റേറ്റിലെ രണ്ട് തൊഴിലാളികള്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്


പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടുപന്നി ആക്രമണം. ഡി ഡിവിഷനിലെ പൊന്നാപാറയിലാണ് സംഭവം. റബ്ബര്‍ ടാപ്പിങ് തൊഴിലാളികളായ രണ്ട് പേര്‍ക്ക് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റു.

ബുധനാഴ്ച പുലര്‍ച്ചെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികള്‍ സ്‌കൂട്ടറില്‍ വരുമ്പോള്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.

പരിക്കേറ്റ ടി.കെ.ഉഷ, വീജു ദേവസ്യ എന്നീ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ മാസം 27 ന് എസ്റ്റേറ്റ് തൊഴിലാളിയായ റിജുവിനെ കാട്ടാന ആക്രമിച്ചിരുന്നു. നട്ടെല്ലിന് പരിക്കേറ്റ റിജു ഇപ്പോഴും ചികിത്സയിലാണ്.