ധര്‍മജനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കേണ്ട; ദളിത് കോണ്‍ഗ്രസ്


ബാലുശ്ശേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്തെത്തി. ധര്‍മജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതുമയി ബന്ധപ്പെട്ട് കോണ്‍ഗ്രസിനകത്ത് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിലുള്ള തങ്ങളുടെ നിലപാട് ദളിത് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയില്‍ സജീവ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് കെ.പി.സി.സി.ക്കും രമേശ് ചെന്നിത്തലയ്ക്കും ദളിത് കോണ്‍ഗ്രസ് കത്തയച്ചു. അതേ സമയം ധര്‍മജന് എതിരല്ല തങ്ങളെന്നാണ് ദളിത് കോണ്‍ഗ്രസ് പറയുന്നത്. സെലിബ്രിറ്റിയായ ധര്‍മ്മജനെ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും ദളിത് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി വടക്കന്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. സെക്രട്ടറി പി.വി.മോഹനനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഏത് മണ്ഡലത്തില്‍ മത്സരിക്കണമെന്നത് സംബന്ധിച്ചുളള കാര്യങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക