ചര്‍ച്ച ഫലംകണ്ടു; കൊയിലാണ്ടിയിലെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു, ബസുകള്‍ ഓടിത്തുടങ്ങി


കൊയിലാണ്ടി: ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് കൊയിലാണ്ടിയില്‍ ബസ് തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു. എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പെണ്‍കുട്ടികളെ ശല്യംചെയ്തുവെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിക്കുകയും തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിച്ചുവെന്നും ആരോപിച്ചാണ് തൊഴിലാളികള്‍ ഇന്ന് രാവിലെ മിന്നല്‍ പണിമുടക്കുമായി രംഗത്തുവന്നത്. കണ്ടക്ടര്‍ക്കെതിരായ പരാതിയില്‍ പൊലീസ് നിയമപ്രകാരമുള്ള നടപടിയുമായി മുന്നോട്ടുപോകും, ബസ് ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിക്കണമെന്നുള്ള ധാരണയിലാണ് സമരം പിന്‍വലിച്ചത്.

എം.എല്‍.എയ്ക്ക് പുറമേ വിവിധ ബസ് തൊഴിലാളികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആര്‍.ടി.ഒ, നഗരസഭാ വൈസ് ചെയര്‍മാന്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

also read: ജീവനക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്