പയ്യോളിയിൽ സിപിഎം പ്രവർത്തകന് നേരെ ആർ.എസ്.എസ് ആക്രമണം, പിന്നാലെ വീടും ബോംബെറിഞ്ഞ് തകർത്തു


പയ്യോളി: അയനിക്കാട് സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. ആവിത്താര ബ്രാഞ്ച് മെമ്പർ ബി.സുബീഷിന്റെ വീടിനു നേരെയണ് ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് ആക്രമം നടന്നത്.

ഉഗ്രശേഷിയുള്ള മൂന്ന് നാടൻ ബോംബുകളാണ് സുബീഷിന്റെ ‘കാർത്തിക’ എന്ന വീടിന്റെ ഉമ്മറത്ത് വീണ് പൊട്ടിത്തെറിച്ചത്. ബോംബേറിൽ വീടിന്റ വാതിലും ജനലും തകർന്നു. വീടിന്റെ ഉമ്മറത്തെ ടൈലുകളും അടർന്നു പോയിട്ടുണ്ട്. സുബീഷ് പയ്യോളി മോട്ടോർ തൊഴിലാളി യൂണിയൻ CITU നേതാവാണ്.

സമാധാന അന്തരീക്ഷത്തിൽ നിൽക്കുന്ന അയനിക്കാടിനെ വീണ്ടും സങ്കർഷ ഭൂമിയാക്കാനാണ് ആർഎസ്എസ് ശ്രമമെന്ന് സിപിഎം ആരോപിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഗെരേഷ് എന്ന സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ആക്രമം നടന്നിരുന്നു. തുടർന്ന് വൈകീട്ട് ഗെരേഷിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഗെരേഷ് പയ്യോളി പോലീസിൽ പരാതി നൽകിയിരുന്നു.