അധികൃതര്‍ കണ്ണുതുറന്നേ മതിയാവൂ; ചക്കിട്ടപ്പാറ പയ്യാനിക്കോട്ടയില്‍ കാട്ടാനവിളയാട്ടം തുടരുന്നു..


ചക്കിട്ടപ്പാറ: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പയ്യാനിക്കോട്ട ഭാഗങ്ങളില്‍ കാട്ടാന വിളയാട്ടം. പ്രദേശങ്ങളില്‍ പലരുടെയും കൃഷിസ്ഥലങ്ങളില്‍ കാട്ടാനയിറങ്ങി വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു.

കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ മുതുകാട് പയ്യാനിക്കോട്ട മേഖലയില്‍ കാട്ടാനയിറങ്ങി കാര്‍ഷിക വിളകള്‍ തകര്‍ത്തു. ഉള്ളാട്ടില്‍ ചാക്കോ, വിപിന്‍ മുളന്‍കോതറ എന്നിവരുടെ വിളകളാണ് നശിപ്പിച്ചത്.

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കാട്ടാനകള്‍ ഇറങ്ങുന്നത്. പകല്‍ സമയത്ത് കാട്ടിലേക്ക് പോകുന്ന കാട്ടാനകള്‍ രാത്രി വീണ്ടും വീട്ടുമുറ്റത്തും, കൃഷിയിടങ്ങളിലും എത്തുകയാണ്. മുതുകാട് പയ്യാനിക്കോട്ട മുളകോന്‍തറ വിപിനിന്റെ വാഴക്കൃഷിയാണ് കാട്ടാന നശിപ്പിച്ചത്.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആനകളെ ഉള്‍ക്കാട്ടിലേക്കു കയറ്റി വിടാന്‍ വനം വകുപ്പ് അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

summery: an wild elephant come people living areas and destroyed farm